Saturday, 28 December 2013



എല്ലാവര്‍ക്കും പ്രതീക്ഷനിറഞ്ഞ ഒരു പുതുവത്സരം നേരുന്നു.                                                                                                                ജി.എഫ്‌.എച്ച്.എസ്‌.എസ്‌.കുഴിത്തുറ

Wednesday, 25 December 2013

മൃതി ഒരു സ്മൃതി 

വിടരുവാൻ കൊതിച്ച മുകുളങ്ങളിവർ,
മുളയിലെ നുള്ളിയതെന്തിനു നീ .
ആർത്തിരച്ചെത്തിയ തിരമാലയായ്,
അടർത്തിയെടുത്തതെന്തിനായ് നീ..
വിദ്യതൻ ആദ്യാക്ഷരങ്ങൾ കുറിച്ചമണ്ണിൽ,
ഒരു സ്മൃതിയായ്‌ കേട്ടിയുയർത്തുവാനോ?
പിച്ചവെച്ചോടിക്കളിച്ച മണ്ണിൽ,
നിശ്ചലമാക്കിനീ വെറും മണ്ഡപം പോൽ.
പുഞ്ചിരിതൂകുമീ ചിത്രമാക്കി,
മാറ്റിയതെന്തിനീ പിഞ്ചുകളെ ?
മൃതിയൊരു സ്മൃതിയാക്കി മാറ്റുവാനോ..?
വെറും സ്മൃതിതൻ നിഴലായ് മാറുവാനോ..?
                                (സോബി കൊച്ചയ്യത്ത് )
ക്രിസ്തുമസ് ആഘോഷം 2013 







എല്ലാവർക്കും ഒരു നല്ല ക്രിസ്തുമസ് ആശംസകൾ നേരുന്നു ...
GFHSS കുഴിത്തുറ 

Thursday, 19 December 2013

ഈ അവധിക്കാലം കളിയും ചിരിയും സന്തോഷവുമായിരിക്കുവാൻ സർവശക്തനോട് പ്രാർത്ഥിച്ചുകൊണ്ട് ..........
 എല്ലാവർക്കും സന്തോഷം നിറഞ്ഞ ക്രിസ്തുമസ് നവവത്സരാശംസകൾ നേരുന്നു.
GFHSS KUZHITHURA  

Sunday, 15 December 2013

പാക്കിസ്ഥാനെതിരായ വിജയത്തിന്റെ ഓര്‍മയില്‍ ഇന്ത്യ വിജയ ദിനം ആഘോഷിച്ചു.

  1971-ല്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെവിജയം അനുസ്മരിക്കുന്ന വിജയദിനം സേനാവിഭാഗങ്ങള്‍ കേരളത്തിലും ആഘോഷിച്ചു. യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് പാക്കിസ്ഥാനലെ ലഫ്റ്റനന്റ് ജനറല്‍ നിയാസിയും 90000 പട്ടാളക്കാരും ഇന്ത്യയുടെ അന്നത്തെ പൂര്‍വ്വ മേഖലാ കമാന്‍ഡ് മേധാവി ലഫ്റ്റനന്റ് ജനറല്‍ ജെ എസ് അറോറയുടെ മുന്നില്‍ കീഴടങ്ങിയ ചരിത്രപ്രസിദ്ധമായ സംഭവം നടന്നത് ഈ ദിവസമാണ്. പ്രസ്തുത യുദ്ധത്തില്‍ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് സേനാവിഭാഗങ്ങള്‍ ആദരാഞ്ജലി അര്‍പിച്ചു.

തിരുവനന്തപുരത്ത് പാങ്ങോട് സൈനിക ആസ്ഥാനത്തുള്ള യുദ്ധസ്മാരകത്തിലാണ് അനുസ്മരണ ചടങ്ങുകള്‍ നടന്നത്. പാങ്ങോട് സ്റ്റേഷന്‍ കമാന്‍ഡറിന് വേണ്ടി കേണല്‍ എസ്.പി. ഭട്ട് യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം സമര്‍പിച്ചു. മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കും വിമുക്തഭടന്മാര്‍ക്കും വേണ്ടി ലഫ്റ്റനന്റ് ജനറല്‍ എം.എന്‍.കെ. നായര്‍ (റിട്ട) പുഷ്പചക്രം സമര്‍പിച്ചു. വിവിധ റെജിമെന്റ് വിഭാഗങ്ങളിലെ കമാന്‍്‌റിംഗ് ഓഫീസര്‍മാരും വിവിധ സേനാവിഭാഗങ്ങളും പുഷ്പചക്രം സമര്‍പിച്ചു.

http://gfhsskuzhithura.blogspot.in/ 

Monday, 9 December 2013



   ഇന്നു് മനുഷ്യാവകാശ ദിനം! ഒരു വ്യക്തിയുടെ ജീവനും സ്വാതത്ര്യത്തിനും സമത്വത്തിനും അന്തസ്സിനും ഉള്ള മാനുഷികമായ ഏതൊരവകാശത്തെയും മനുഷ്യാവകാശമായി കരുതപ്പെടുന്നു. മനുഷ്യാവകാശ ലംഘനം സമ്പന്ധിച്ചോ അത്തരം സംഭവം ഒഴിവാക്കുന്നതിലെ ഉപേക്ഷ സംബന്ധിച്ചോ പ്രസ്തുത കൃത്യത്തിനു്‌ വിധേയനായ വ്യക്തിയോ വിഭാഗമോ നല്‍കുന്ന പരാതിയിന്മേലോ അതു സംബന്ധിച്ചു ലഭിക്കുന്ന വിവരത്തിന്മേല്‍ നേരിട്ടോ അന്വേഷണം നടത്തേണ്ടതൊക്കെ മനുഷ്യവകാശ കമ്മീഷന്റെ ചുമതലയാണു്‌.
എല്ലാവർക്കും ഒരേതരത്തിലുള്ള നീതി ഉറപ്പാക്കണം .ഇതാവണം ഈ ദിനത്തിന്റെ സന്ദേശം .എല്ലാവർക്കും ആശംസകളോടെ ...... GFHSS KUZHITHURA
LSS&USS സ്കോളർഷിപ്  പരീക്ഷ  (2014 ജനുവരി 18 )
 എൽ . എസ്. എസ്. / യു. എസ്. എസ്. പരീക്ഷകളുടെ ഓണ്‍ലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു . അവസാന തീയതി ഡിസംബർ 20 .താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്തു രെജിസ്ട്രേഷൻ ചെയ്യാം.
http://103.251.43.155/lss_uss/index.phpwww.gfhsskuzhithura.in 

Friday, 6 December 2013

വിമോചനനായകൻ  അന്തരിച്ചു 
ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രസിഡന്‍റും നൊബേല്‍ ജേതാവുമായ നെല്‍സണ്‍ മണ്ടേല (95) അന്തരിച്ചു. പ്രസിഡന്റ് ജേക്കബ് സുമയാണ് ദക്ഷിണാഫ്രിക്കന്‍ നാഷണല്‍ ടി.വിയിലൂടെ രാജ്യത്തിന്റെ വിമോചനനായകന്റെ മരണവാര്‍ത്ത അറിയിച്ചത്. ഏറെനാളായി രോഗബാധിതനായി കഴിയുകയായിരുന്നു മണ്ടേല.വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമായ മണ്ടേല 27 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച് 1990 ലാണ് ജയില്‍ മോചിതനായത്. വെള്ളക്കാര്‍ അധികാരം ഒഴിഞ്ഞശേഷം 1994 മുതല്‍ 99വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്നു. 99-ല്‍ അധികാരത്തില്‍നിന്ന് സ്വയം ഒഴിഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കേപ് പ്രവിശ്യയിലെ ഉംടാട ജില്ലയിലെ മവേസോ ഗ്രാമത്തില്‍ 1918 ജൂലായ് 18 നാണ് മണ്ടേല ജനിച്ചത്. കേപ് പ്രവിശ്യയിലെ ട്രാന്‍സ്‌കെയിന്‍ പ്രദേശം ഭരിച്ചിരുന്ന തെംബു വംശത്തില്‍പ്പെട്ടയാളാണ് മണ്ടേല. പിതാവ് ഗാഡ്‌ല ഹെന്‍റി മ്ഫാകനൈസ്വയുടെ മൂന്നാമത്തെ ഭാര്യയായ നോസികേനി ഫായിയായിരുന്നു മണ്ടേലയുടെ മാതാവ്. ഏഴാമത്തെ വയസിലാണ് മണ്ടേല വിദ്യാഭ്യാസമാരംഭിച്ചത്. സ്‌കൂളില്‍ അദ്ദേഹത്തിന്റെ അദ്ധ്യാപകരില്‍ ഒരാളായിരുന്നു നെല്‍സണ്‍ എന്ന പേരു കൂടി നല്‍കിയത്.മെട്രികുലേഷന്‍ പാസ്സായശേഷം ഫോര്‍ട്ട് ഹെയര്‍ യൂണിവേര്‍സിറ്റിയില്‍ ചേര്‍ന്ന മണ്ടേല ആദ്യവര്‍ഷം തന്നെ സ്റ്റുഡന്റ് റപ്രസന്റേറ്റിവ് കൗണ്‍സില്‍ യൂണിവേര്‍സിറ്റി നിയമങ്ങള്‍ക്കെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് തന്റെ സമര ജീവിതം ആരംഭിച്ചത്. 
 http://gfhsskuzhithura.blogspot.in/

Thursday, 28 November 2013

( ഹ്യുമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ് )ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ്, അല്ലെങ്കിൽ സിൻഡ്രോം ആണ് എയ്‌ഡ്‌സ്.അക്വയേഡ് ഇമ്മ്യൂൺ ഡെഫിഷ്യൻസി സിൻഡ്രോം(Acquired Immune Deficiency Syndrome) (AIDS )എന്നതിന്റെ ചുരുക്കരൂപമാണത്.

     രോഗം പകരുന്നവിധം

  • എയ്ഡ്സ് രോഗാണുബാധയുള്ളവരുമായി ലൈംഗിക വേഴ്ചയിൽ പെടുക.
  • കുത്തി വയ്പ്പ് സൂചികൾ ശരിയായി ശുചീകരിക്കാതെ വീണ്ടും ഉപയോഗിക്കുക.
  • വൈറസ് ഉള്ള രക്തം, രക്തത്തിൽ നിന്നും ഉണ്ടാക്കിയ വസ്തുക്കൾ,ശുക്ലം,ഇവ മറ്റൊരാളിലേക്ക് പകരുക
  • വൈറസ് ബാധ ഉള്ള സ്ത്രീയുടെ രക്തതിൽ കൂടിയോ, മുലപ്പാലിൽ കൂടിയോ ശിശുവിലേക്ക് രോഗാണുക്കൾ പകരാവുന്നതാണ്. ഇതിനു സാധ്യത 30 ശതമാനം മാത്രമാണ്.   
  • എയ്‌ഡ്‌സ് പ്രതിരോധനടപടികൾ

  • വിവാഹേതര ലൈംഗികവേഴ്ചകൾ ഒഴിവാക്കുകയോ, സുരക്ഷിതമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുകയോ ചെയ്യുക. ഉറകൾ ഉപയോഗിക്കുന്നതു കൊണ്ട് ഒരു പരിധിവരെ, രോഗം പകരാതിരിക്കുവാൻ സാധിക്കും, പക്ഷേ സമ്പൂർണ്ണ സുരക്ഷ ഇതു വാഗ്ദാനം ചെയ്യുന്നില്ല.
  • രോഗാണുബാധിതർ രക്തം, ശുക്ലം, വൃക്ക മുതലായവ ദാനം ചെയ്യാതിരിക്കുക.
  • സിറിഞ്ച്, സൂചി തുടങ്ങിയവ വീണ്ടും ഉപയോഗിക്കാൻ പാടില്ല.
  • പല്ലു തേക്കുന്ന ബ്രഷ്,ഷേവിംഗ് ബ്ലേഡ് ഇവ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കരുത്. ഇവ ഉപയോഗിക്കുമ്പോൾ രക്തം പൊടിക്കാൻ സാധ്യതയുള്ളതു കൊണ്ടാണ്,ഈ മുൻകരുതൽ എടുക്കെണ്ടത്.
  • എന്തെങ്കിലും ചികിത്സക്കായി ഡോക്ടറെ കാണുമ്പോൾ സ്വന്തം ആരോഗ്യസ്ഥിതി വെളിപ്പെടുത്തുക.കാരണം ആരോഗ്യപരിപാലകരായ ഇവർക്ക് വേണ്ടത്ര മുൻ കരുതൽ എടുക്കുവാൻ സാധിക്കും.
  • രോഗിയുടെ രക്തം നിലത്ത് വീഴാൻ ഇടയായാൽ ബ്ലീച്ചിംഗ് പൌഡർ വെള്ളത്തിൽ കലക്കി (1.10 എന്ന അനുപാതത്തിൽ)അവിടെ ഒഴിക്കുക.അര മണിക്കുറിനു ശേഷം കഴുകി കളയാം. വസ്ത്രത്തിൽ രക്തം പുരണ്ടാൽ തിളക്കുന്ന വെള്ളത്തിൽ മുക്കി അര മണിക്കൂർ വച്ച ശേഷം കഴുകി വൃത്തിയാക്കുക.അണുബാധിതരുടെ വസ്ത്രം ഇപ്രകാരം വൃത്തിയാക്കുമ്പോൾ കൈയുറകൾ ധരിക്കണം.
  • എയ്‌ഡ്‌സ് അവസ്ഥയിലുള്ള സ്ത്രീ ഗർഭിണിയാവാതിരിക്കാൻ ശ്രദ്ധിക്കുക .
  •  
        www.gfhsskuzhithura.blogspot.in

Tuesday, 26 November 2013

കേരള സ്‌കൂൾ ശാസ്ത്രോൽസവം 2013-14...... കണ്ണൂർ 
തത്സമയ മത്സരഫലങ്ങൾക്കായി താഴേക്കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യൂ 
   http://schoolsasthrolsavam.in/site/
 gfhsskuzhithura.blogspot.in 
 നവംബർ 26 

മുംബൈ ഭീകരാക്രമണത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ..






ഭീകരത തുടച്ചുനീക്കുക .... ഭാരതത്തെ സംരക്ഷിക്കുക ...
 http://gfhsskuzhithura.blogspot.in/

Sunday, 17 November 2013

ആകാശവാണി പരിപാടികൾക്കായി താഴെ കാണുന്ന ചിത്രത്തിൽ  ക്ലിക്ക് ചെയ്യുക
aakashavaani

പ്രീ പ്രൈമറി കലോത്സവം . ജി .എഫ് .എച്ച് .എസ് .എസ് .കുഴിത്തുറ
 2013 -14  ലെ പ്രീ -പ്രൈമറി കലോത്സവം വിവിധ കലാപരിപാടികളോടെ നടന്നു .




gfhsskuzhithura.blogspot.in

Tuesday, 12 November 2013


ജി.എഫ് .എച്ച് .എസ് .എസ് .കുഴിത്തുറ പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മ രൂപികരിക്കുന്നു .നമ്മുടെ വിദ്യാലയത്തിന്റെ സമഗ്ര വികസനത്തിനും പ്രശസ്തിക്കും വേണ്ടി പ്രയത്നിക്കുവാൻ തൽപരരായ എല്ലാ വ്യക്തികൾക്കും ഈ കൂട്ടായ്മയിൽ പങ്കുചേരാം ..... എല്ലാവരുടെയും നിസീമമായ സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു .നിങ്ങളുടെ അഭിപ്രായങ്ങൾക്കായി സ്കൂൾ ഓഫീസുമായി ബന്ധപ്പെടുകയോ 9497358788 എന്ന നമ്പരിൽ വിളിക്കുകയോ ചെയ്യുക.



Monday, 11 November 2013

പി .എസ് .സി .കൊല്ലം ജില്ല എൽ .ഡി .ക്ലാർക്ക് പരീക്ഷയുടെ ഹാൾ ടിക്കറ്റ്‌ ഡൌണ്‍ലോഡ് ചെയ്യാൻ താഴെകാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യൂ .
psc kollam

Wednesday, 6 November 2013

ചരിത്രത്തിൽ ഇന്ന് 
  1.  ഒക്ടോബർ വിപ്ലവം :-  റഷ്യൻ വിപ്ലവത്തിന്റെ രണ്ടാം ഘട്ടമാണ്. ഒക്ടോബർ വിപ്ലവം. 1917 നവംബറിൽ അലക്സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന താത്കാലിക ഗവണ്മെന്റിൽ നിന്ന് അധികാരം പിടിച്ചെടുക്കുവാനായി ബോൾഷേവിക്കുകൾ റഷ്യയിൽ സംഘടിപ്പിച്ച വിപ്ലവം. പഴയ റഷ്യൻ കലൻഡർ പ്രകാരം ഒക്ടോബർ മാസത്തിൽ 25-നു നടന്നതിനാൽ ഇത് ഒക്ടോബർ വിപ്ലവം എന്ന പേരിൽ അറിയപ്പെടുന്നു (പുതിയ കലൻഡർ പ്രകാരം ഇത് നവംബർ 7 നാണ്). ബോൾഷേവിക് വിപ്ലവം എന്നും ഇതിനെ വിളിക്കാറുണ്ട്.
  2.  സി .വി .രാമൻ ജന്മദിനം :- ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ്‌ ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ.1888 നവംബർ 7-ന്, തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ ജനിച്ചു . രാമൻ പ്രഭാവം എന്ന കണ്ടെത്തലിന്‌ 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന്‌ അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്.
  3. സ്കൌട്ട് ആൻഡ്‌ ഗൈഡ് സ്ഥാപക ദിനം :- റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. ബേഡൻ പവൽന്റെ ഇളയ സഹോദരി ആഗ്നസ് ബേഡൻ പവലാണ് ഗേൾ ഗൈഡ് പ്രസ്ഥാനം സ്ഥാപിച്ചത്. 1909ലാണ് ഇന്ത്യയിൽ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്.1950 നവംബർ 7നു എല്ലാ സംഘടനകളും ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് എന്ന പേരിൽ പുതിയ സംഘടനയുണ്ടാക്കി.   gfhsskuzhithura.blogspot.in

Monday, 4 November 2013

ഇന്ത്യയുടെ ചൊവ്വ പര്യവേഷണ ദൗത്യം മംഗൾയാൻ കൗണ്ട് ഡൌണ്‍ തുടങ്ങി .


ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗള്‍യാന്റെ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) കൗണ്ട് ഡൗണ്‍ തുടങ്ങി. 56മണിക്കൂറും 30 മിനുട്ടുമാണ് മംഗള്‍യാന്‍ വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ സമയം. പുലര്‍ച്ചെ 6.08 നാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും നവംബര്‍ അഞ്ചിന് പകല്‍ 2.38 നാണ് വിക്ഷേപണം നടത്തുക. പ്രവര്‍ത്തനക്ഷമതയില്‍ കരുത്ത് തെളിയിച്ച പി.എസ്.എല്‍.വി സി-25 റോക്കറ്റിലാണ് വിക്ഷേപണം. കഴിഞ്ഞ ദിവസം നടത്തിയ വിക്ഷേപണ റിഹേഴ്‌സല്‍ പൂര്‍ണ വിജയമായിരുന്നതായി അധികൃതര്‍ പറഞ്ഞു. പോര്‍ട്ട് ബ്ലെയറിലെയും ബാംഗ്ലൂരിലെയും വെഹിക്കിള്‍ ട്രാക്കിങ് സെന്ററുകളില്‍ നിന്നായിരിക്കും റോക്കറ്റിന്റെ പ്രയാണം നിയന്ത്രിക്കുക. ദക്ഷിണ പസഫിക് സമുദ്രത്തിലെ എസ്. സി. ഐ നളന്ദ, എസ്.സി.ഐ യമുന എന്നീ രണ്ട് കപ്പലുകളില്‍ നിന്നും റോക്കറ്റിന്റെ പ്രയാണം നിയന്ത്രിക്കും. വിക്ഷേപണത്തിനുശേഷം 20-25 ദിവസത്തോളം ഭൂമിയെ വലം വെച്ച ശേഷമായിരിക്കും ഒന്‍പത് മാസം നീണ്ട ചൊവ്വാ ദൗദ്യം ആരംഭിക്കുക. അടുത്ത വര്‍ഷം സപ്തംബര്‍ 24ന് മംഗള്‍യാന്‍ പേടകം ചൊവ്വായുടെ സമീപമെത്തുമാന്നാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നത്. യു.എസ്, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ബഹിരാകാശ ഏജന്‍സികള്‍ക്ക് പിന്നാലെയാണ് ഇന്ത്യയും ചൊവ്വാ ദൗത്യത്തിന് ഒരുങ്ങുന്നത്. 450 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് മംഗള്‍യാന്‍. 
ആശംസകളോടെ .......http://gfhsskuzhithura.blogspot.in/

Thursday, 31 October 2013

നവംബർ 1...കേരള പിറവി 

കേരളം പിറവി കൊണ്ടിട്ട് 2013 നവംബര്‍ ഒന്ന് വ്യാഴാഴ്ച 57 വര്‍ഷം തികയുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയില്‍ പിറവി കൊണ്ട ദിനം മലയാളിക്ക് അഭിമാനത്തിന്റെ ദിനം കൂടി. വിവിധ രാജകുടുംബങ്ങള്‍ക്ക് കീഴിലായിരുന്ന കേരള ജനത സ്വാതന്ത്ര്യം  കിട്ടിയതിനു ശേഷവും ഒരു സംസ്ഥാനമെന്ന നിലയില്‍ ഏകീകരിക്കപ്പെട്ടത് പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം. മലയാളം സംസ്ഥാനിക്കുന്നവരെല്ലാം ഒരു സംസ്ഥാനത്തിന്റെ കുടക്കീഴില്‍ വരുന്നത്1956 നവംബര്‍ ഒന്നിന്. സ്വാതന്ത്യ്രം കിട്ടി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 1949ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടതെങ്കിലും മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. പ്രാദേശിക അതിര്‍ത്തികള്‍ ഭേദിച്ച് മലയാളി കേരളം എന്ന സംസ്ഥാനത്തിന്‍ കീഴില്‍ വരുന്നതിന് 1956 നവംബര്‍ ഒന്ന് വരെ കാത്തിരിക്കേണ്ടിവന്നു. ആ കാത്തിരിപ്പിന്റെ സഫലത ആഘോഷിക്കുകയാണ് നവംബര്‍ ഒന്നിന് മലയാളികള്‍.
എല്ലാവർക്കും ഈ വിദ്യാലയത്തിന്റെ കേരളപിറവി ആശംസകൾ 

Wednesday, 30 October 2013

സ്കൂൾകലോത്സവം 2013-14 (ഒക്ടോബർ31,നവംബർ 1 )
 സ്കൂൾ കലോത്സവം  സുനാമി സ്മൃതി മണ്ഡപത്തിലെ പുഷ്പർചനയ്കു ശേഷം പി.റ്റി .എ .പ്രസിഡന്റ്‌ ശ്രീ.കെ .സി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.


                                                                                                               
                                                                                                                     
                                                                                                                         


Thursday, 24 October 2013

ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം


ഐക്യരാഷ്ട്രസഭ (United Nations) രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌. യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌.1945 ഏപ്രിൽ 25-ന് സാൻഫ്രാസിസ്കോയിൽ യു. എൻ. രൂപവത്കരണയോഗം ചേർന്നു. വിവിധ രാഷ്ട്രനേതാക്കന്മാരും ലയൺസ്‌ ക്ലബ്‌ പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു. രൂപവത്കരണസമ്മേളനത്തിൽ പങ്കെടുത്ത 50 രാജ്യങ്ങൾ രണ്ടുമാസത്തിനു ശേഷം ജൂൺ 26ന്‌ ഐക്യരാഷ്ട്ര സഭയുടെ കരട്‌ ഭരണഘടനയിൽ ഒപ്പുവച്ചു. ആദ്യയോഗത്തിൽ പങ്കെടുക്കാത്ത പോളണ്ടും അംഗമായതോടെ 51 രാജ്യങ്ങൾ പുതിയ പ്രസ്ഥാനത്തിനായി നിലകൊണ്ടു. ഭരണഘടന പ്രകാരമുള്ള സുരക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ചൈന, ഫ്രാൻസ്‌, സോവ്യറ്റ്‌ യൂണിയൻ, ബ്രിട്ടൺ എന്നീ രാജ്യങ്ങളും മറ്റംഗങ്ങളിൽ ഭൂരിഭാഗവും കരട്‌ ഭരണഘടന അംഗീകരിച്ചതിനെത്തുടർന്ന് 1945 ഒക്ടോബർ 24ന്‌ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽവന്നു.
എല്ലാ വർഷവും ഒക്ടോബർ 24-ന് യു . എൻ ദിനം ആചരിക്കുന്നു



പിന്നണി ഗായകന്‍ മന്നാഡെ അന്തരിച്ചു 
  മാനസ മൈനേ വരൂ എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പ്രശസ്ത പിന്നണി ഗായകന്‍ മന്നാഡെ (94) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.

 1919ല്‍ ബംഗാളില്‍ ജനിച്ച മന്നാഡെ 1942ല്‍ തമന്ന എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് പിന്നണിഗാനരംഗത്തേയ്ക്ക് കടന്നുവന്നത്. അച്ഛന്‍ പൂര്‍ണചന്ദ്ര ഡെക്ക് മകനെ ബാരിസ്റ്ററാക്കാനായിരുന്നു മോഹം. പക്ഷേ, അമ്മാവന്‍ കെ.സി. ഡെയില്‍ നിന്നു സംഗീതം അഭ്യസിച്ച പ്രബോധ് ചന്ദ്രയ്ക്ക് പ്രണയം പാട്ടുകളോടായിരുന്നു. അങ്ങനെ അമ്മാവന്റെയൊപ്പം ചെറുപ്രായത്തില്‍ തന്നെ മുംബൈയ്ക്ക് വണ്ടികയറി. അമ്മാവന്റ സംഗീതസംവിധാന സഹായിയായിട്ടായിരുന്നു തുടക്കം. പിന്നീട് എസ്.ഡി. ബര്‍മന്റെ സഹായിയായി. അതിനുശേഷം മറ്റു പലരുടെയും സഹായിയായശേഷം സ്വതന്ത്ര സംവിധാനച്ചുമതല വഹിച്ചു. ഇതിനിടെ ഉസ്താദ് അമന്‍ അലി ഖാന്റെയും ഉസ്താദ് അബ്ദുള്‍ റഹ്മാന്‍ ഖാന്റെ ശിക്ഷണത്തില്‍ ഹിന്ദുസ്ഥാനിയും അഭ്യസിച്ചു. തമന്നയില്‍ സുരയ്യയ്‌ക്കൊപ്പം ജാഗോ ആയി ആയിരുന്നു ആദ്യഗാനം. 1950ല്‍ പുറത്തിറങ്ങിയ മശാലിലെ ഊപര്‍ ഗഗന്‍ വിശാല്‍ എന്ന എസ്.ഡി. ബര്‍മന്റെ ഗാനമായിരുന്നു ആദ്യ ഹിറ്റ്.

Wednesday, 23 October 2013







കരുനാഗപ്പള്ളി ഉപ ജില്ല ശാസ്ത്രോൽസവം ഇവിടെ രജിസ്റ്റർ ചെയ്യു 

Sunday, 20 October 2013

കെ .എസ് .ഇ .ബി .  മസ്ദൂർ റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു .ജില്ലാതല റാങ്ക് ലിസ്റ്റ് കാണുവാൻ താഴെ കാണുന്ന ചിത്രത്തിൽ  ക്ലിക്ക് ചെയ്യുക .

Saturday, 19 October 2013

മധുരം മലയാളം 
മാതൃഭാഷ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് ഒരു വ്യക്തിയുടെ മാതാവിന്റെ ഭാഷ എന്നല്ല. സ്വന്തം ഭാഷയെ മാതാവായിക്കാണുന്നതു കൊണ്ടാണ് ഇവ മാതൃഭാഷ എന്നറിയപ്പെടുന്നത്. മലയാളിയുടെ മാതൃഭാഷ മലയാളമാണ്.
പ്രൈമറി തലത്തിലുള്ള പഠനം കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌. ഭാവിയിലേക്കുള്ള പഠനത്തിന്റെ അടിസ്‌ഥാനവും ഇതാണ്‌. കുട്ടിയുടെ ചിന്താശക്‌തി, ആശയ വിനിമയത്തിനുള്ള കഴിവ്‌ ഇവയൊക്കെ രൂപപ്പെടുന്നത്‌ ഈ പ്രായത്തിലായതിനാല്‍ ഭാഷയ്‌ക്കുള്ള പ്രാധാന്യം വില കുറച്ചു കാണാന്‍ കഴിയില്ല. - See more at: http://www.mangalam.com/print-edition/india/72540#sthash.Z0i3O7A1.dpuf
പ്രൈമറി തലത്തിലുള്ള പഠനം കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌. ഭാവിയിലേക്കുള്ള പഠനത്തിന്റെ അടിസ്‌ഥാനവും ഇതാണ്‌. കുട്ടിയുടെ ചിന്താശക്‌തി, ആശയ വിനിമയത്തിനുള്ള കഴിവ്‌ ഇവയൊക്കെ രൂപപ്പെടുന്നത്‌ ഈ പ്രായത്തിലായതിനാല്‍ ഭാഷയ്‌ക്കുള്ള പ്രാധാന്യം വില കുറച്ചു കാണാന്‍ കഴിയില്ല. - See more at: http://www.mangalam.com/print-edition/india/72540#sthash.Z0i3O7A1.dpuf
പ്രൈമറി തലത്തിലുള്ള പഠനം കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌. ഭാവിയിലേക്കുള്ള പഠനത്തിന്റെ അടിസ്‌ഥാനവും ഇതാണ്‌. കുട്ടിയുടെ ചിന്താശക്‌തി, ആശയ വിനിമയത്തിനുള്ള കഴിവ്‌ ഇവയൊക്കെ രൂപപ്പെടുന്നത്‌ ഈ പ്രായത്തിലായതിനാല്‍ ഭാഷയ്‌ക്കുള്ള പ്രാധാന്യം വില കുറച്ചു കാണാന്‍ കഴിയില്ല. - See more at: http://www.mangalam.com/print-edition/india/72540#sthash.Z0i3O7A1.dpuf

ഒരു ആശയവിനിമയ ഉപാധി എന്ന നിലയില്‍ മാതൃഭാഷയുടെ ശക്തിയും സൗന്ദര്യവും നിലനിര്‍ത്തേണ്ടത് ഒരു ജനവിഭാഗത്തിന്‍റെ അനുപേക്ഷണീയമായ ആവശ്യമാണ്. മലയാള ഭാഷയെ മാതൃതുല്യം സ്‌നേഹിക്കാന്‍ മലയാളികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അതിനേക്കാള്‍ വലിയ ഒരു പാതകം സ്വന്തം നാടിനോടും സംസ്‌കാരത്തോടും വേറെ ചെയ്യാനില്ല. . ആരുടെയും പ്രേരണയില്ലാതെ സഹജവും സ്വാഭാവികവുമായി ഓരോ ആളിലും വളര്‍ന്നുവരേണ്ട ഒരു വൈകാരിക ആഭിമുഖ്യമാണ് സ്വന്തം മാതൃഭാഷയോടുള്ള സ്‌നേഹം.
 നമ്മുടെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം തന്നെ മലയാളഭാഷയാണ് .ഇ ഭാഷയെ മറന്നുകൊണ്ട് ആംഗലേയ ഭാഷയുടെ പിന്നാലെ പോകുന്ന നമ്മൾ മാതൃഭാഷയെ കൊള്ളുകയല്ല മറിച്ചു കൊല്ലുകയാണ്‌.
 ”മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യന്ന് പെറ്റമ്മ തന്‍ ഭാഷ താന്‍”

വള്ളത്തോള്‍ ‘എന്റെഭാഷ’യില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട് .
നമ്മുടെ സാമുഹിക വ്യക്തിത്വത്തിന്റെ അടിത്തറ ഭാഷയാണ്. മലയാളം എന്നത് നമ്മുടെ സംസ്‌കാരമാണ്. നമ്മുടെ ശീലങ്ങളാണ്. ഭക്ഷണവും, വസ്ത്ര ധാരണവും, ശരീര ഭാഷയും, സംഗീതവും, കുടുംബവും എല്ലാമാണ്. നമ്മുടെയൊക്കെ ജീവതരീതിയുടേയും ലോകബോധത്തിന്റേയും ഒക്കെ അടിസ്ഥാനവുമാണ്. 

”അരുതുതാരുമീ പാവനശീലയോ
ടരിയെന്നപ്പോലെ ഉദിച്ചിടല്ലേ
മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ”
 
അതിനെ മറന്നാല്‍ നമ്മള്‍ നമ്മളെത്തന്നെ മറക്കുന്നതിന് തുല്യമാകും.അതിനാൽ മലയാള ഭാഷയുടെ പ്രാധാന്യം മനസിലാക്കി മാതൃഭാഷയെ സ്നേഹിക്കുവാനും മറ്റുള്ളവര്ക്ക് പകർന്നു നല്കുവനുംകഴിയട്ടെ എന്ന് ആശംസിക്കുന്നു .
ജി .എഫ് .എച്ച് .എസ് .എസ് .കുഴിത്തുറ 
പ്രൈമറി തലത്തിലുള്ള പഠനം കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌. ഭാവിയിലേക്കുള്ള പഠനത്തിന്റെ അടിസ്‌ഥാനവും ഇതാണ്‌. കുട്ടിയുടെ ചിന്താശക്‌തി, ആശയ വിനിമയത്തിനുള്ള കഴിവ്‌ ഇവയൊക്കെ രൂപപ്പെടുന്നത്‌ ഈ പ്രായത്തിലായതിനാല്‍ ഭാഷയ്‌ക്കുള്ള പ്രാധാന്യം വില കുറച്ചു കാണാന്‍ കഴിയില്ല. - See more at: http://www.mangalam.com/print-edition/india/72540#sthash.Z0i3O7A1.dpuf
പ്രൈമറി തലത്തിലുള്ള പഠനം കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌. ഭാവിയിലേക്കുള്ള പഠനത്തിന്റെ അടിസ്‌ഥാനവും ഇതാണ്‌. കുട്ടിയുടെ ചിന്താശക്‌തി, ആശയ വിനിമയത്തിനുള്ള കഴിവ്‌ ഇവയൊക്കെ രൂപപ്പെടുന്നത്‌ ഈ പ്രായത്തിലായതിനാല്‍ ഭാഷയ്‌ക്കുള്ള പ്രാധാന്യം വില കുറച്ചു കാണാന്‍ കഴിയില്ല. - See more at: http://www.mangalam.com/print-edition/india/72540#sthash.Z0i3O7A1.dpuf
പ്രൈമറി തലത്തിലുള്ള പഠനം കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌. ഭാവിയിലേക്കുള്ള പഠനത്തിന്റെ അടിസ്‌ഥാനവും ഇതാണ്‌. കുട്ടിയുടെ ചിന്താശക്‌തി, ആശയ വിനിമയത്തിനുള്ള കഴിവ്‌ ഇവയൊക്കെ രൂപപ്പെടുന്നത്‌ ഈ പ്രായത്തിലായതിനാല്‍ ഭാഷയ്‌ക്കുള്ള പ്രാധാന്യം വില കുറച്ചു കാണാന്‍ കഴിയില്ല. - See more at: http://www.mangalam.com/print-edition/india/72540#sthash.Z0i3O7A1.dpuf

രാഘവന്‍ മാസ്റ്റര്‍ക്ക് ആദരാഞ്ജലികൾ

പ്രമുഖ സംഗീത സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ (99) അന്തരിച്ചു. തലശ്ശേരി സഹകരണ ആസ്പത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ശവസംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് സ്വദേശമായ തലശ്ശേരിയിലെ തലായില്‍ നടക്കും.
മലയാളത്തിന്റെ തനതായ ഗാനശാഖയ്ക്ക് തുടക്കം കുറിച്ച മാസ്റ്റര്‍ക്ക് 2010 ല്‍ പത്മശ്രീ പുരസ്‌കാരവും 1997 ല്‍ ജെ.സി. ഡാനിയല്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. രണ്ടുതവണ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് (1973,77) ലഭിച്ചിട്ടുണ്ട്. സ്വരലയ യേശുദാസ് അവാര്‍ഡ്, എം ജി രാധാകൃഷ്ണന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചു.
തമിഴ് ഹിന്ദി ഗാനങ്ങളില്‍ നിന്നും മലയാള ചലച്ചിത്രസംഗീതത്തെ വഴിമാറ്റിനടത്തിയ അതുല്യ പ്രതിഭയായിരുന്നു മാസ്റ്റര്‍ . പൊന്‍കുന്നം വര്‍ക്കിയുടെ കതിരുകാണാക്കിളി, പുള്ളിമാന്‍ എന്നിവ ആയിരുന്നു ആദ്യചിത്രങ്ങള്‍ . ഇവരണ്ടും പുറത്തിറങ്ങിയില്ല. 1954 ല്‍ പുറത്തിറങ്ങിയ നീലക്കുയിലൂടെയാണ് ആസംഗീതം മലയാളികള്‍ ആസ്വദിച്ചുതുടങ്ങിയത്. നിലക്കുയിലിലെ കായലരികത്ത് വളയെറിഞ്ഞപ്പോള്‍ എന്നഗാനം സൂപ്പര്‍ഹിറ്റായി. ഈ ഗാനം പാടിയതും അദ്ദേഹമായിരുന്നു.
കണ്ണൂര്‍ തലശ്ശേരിയിലെ തലായി എന്ന സ്ഥലത്തെ സംഗീത പാരമ്പര്യമില്ലാത്ത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. സംഗീത പഠനത്തിനുശേഷം ആകാശവാണിയിലെ ജീവനക്കാരനായി. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി നിലയങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
യശോധയാണ് ഭാര്യ. വീണാധരി, മുരളീധരന്‍ , കനകാംബരന്‍ , ചിത്രാംബരി, വാഗീശ്വരി എന്നിവരാണ് മക്കള്‍ . മൃതദേഹം ഞായറാഴ്ച രാവിലെ 11 വരെ സ്വവസതിയിലും 11 മുതല്‍ 12 വരെ ബി ഇ എം പി ഹൈസ്‌കൂളിലും പൊതുദര്‍ശനത്തിന് വെക്കും.
 ഈ സംഗീത കുലപതിക്ക് കുഴിത്തുറ സ്കൂളിന്റെ ആദരാഞ്ജലികൾ

Thursday, 17 October 2013

ഒക്ടോബർ 17 - ദാരിദ്ര്യനിർമ്മാർജ്ജന ദിനം

ദാരിദ്ര്യത്തിന്റെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. 2010 ൽ ലോകബാങ്ക് പുറത്തു വിട്ട കണക്കു പ്രകാരം, ഇന്ത്യയിലെ 32.7 ശതമാനം ആളുകൾ അന്താരാഷ്ട്ര ദാരിദ്ര്യ രേഖക്കു താഴെയാണ്. ഇവരുടെ ദൈനിക വരുമാനം ഏതാണ്ട് 1.25 അമേരിക്കൻ ഡോളറിനു തുല്ല്യമായ തുകയിലും കുറവാണ്. അതേ സമയം 68.7% ആളുകൾ 2 അമേരിക്കൻ ഡോളറിൽ താഴെയുള്ള വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ഒരു ദിവസത്തേക്ക് നിശ്ചിത കലോറി ഭക്ഷണം വാങ്ങാനുള്ള ഒരാളുടെ സാമ്പത്തികശേഷിയെ ആണ് ദാരിദ്ര്യത്തിന്റെ അളവുകോൽ ആയി കണക്കാക്കുന്നത്. ഗ്രാമങ്ങളിൽ ഇത് 2100 കലോറി ആണ്, നഗരങ്ങളിൽ ഇതിന്റെ അളവ് 2400 കലോറി ആണ്.
ഐക്യരാഷ്ട്രസംഘടയുടെ 2010 ലെ കണക്കു പ്രകാരം, ഇന്ത്യയിൽ ഏതാണ്ട് 37.2% ആളുകൾ ദേശീയ ദാരിദ്ര്യ രേഖക്കു താഴെയാണ് ജീവിക്കുന്നത്. 26 ആഫ്രിക്കൻ രാജ്യങ്ങളിലുള്ളതിനേക്കാൾ ദരിദ്രർ ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിലുണ്ട് എന്നാണ് ഓക്സ്ഫോർഡ് പോവർട്ടി ആന്റ് ഹ്യൂമൻ ഡെവലപ്പ്മെന്റ് എന്ന സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത് 41 കോടിയോളം വരും എന്നാണ് കണക്ക്.ഇന്ത്യയിലും ചൈനയിലും ഉള്ള 32 കോടിയോളം വരുന്ന ജനങ്ങൾ അടുത്ത നാലു വർഷത്തിനുള്ളിൽ ദാരിദ്ര്യത്തിൽ നിന്നും മോചിതരാവും എന്നു കരുതപ്പെടുന്നു. 2015 ൽ ഇന്ത്യിൽ ദാരിദ്ര്യത്തിന്റെ തോത് 22 ശതമാനത്തോളം കുറയും എന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. ദാരിദ്ര്യത്തിന്റെ തോത് ഇത്ര കണ്ട് കുറയുന്നത് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയിൽ മാത്രമാണെന്നും ഈ റിപ്പോർട്ട് പറയുന്നു .
ഇന്നലെ നമ്മൾ ലോക ഭക്ഷ്യ ദിനം ആചരിച്ചിരുന്നു .അതുമായി ബന്ധപ്പെട്ട പോസ്റ്റ്‌ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Wednesday, 16 October 2013

ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം


ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. പട്ടിണിക്കെതിരെ സംഘടിച്ച്' എന്നതാണ് 2010 ലെ മുദ്രാവാക്യം.
 ലോകത്തിലെ വിശക്കുന്ന ആളുകളുടെ 70 ശതമാനം ആളുകളും താമസിക്കുന്നത് ഗ്രാമപ്രദേശത്താണ്. അവിടെ കൃഷിയാണ് വിശപ്പടക്കാനുള്ള മാര്‍ഗ്ഗവും ജീവിക്കാനുള്ള മാര്‍ഗ്ഗവും. ലോകത്തെങ്ങും കാര്‍ഷിക മേഖലയ്ക്കുള്ള വിദേശ നിക്ഷേപം 20 കൊല്ലമായി കുറഞ്ഞു വരികയാണെന്നതും ശ്രദ്ധേയമായ വസ്തുതയാണ്.

2015 ഓടെ ലോകത്തില്‍ വിശക്കുന്നവരുടേയും ദാരിദ്യ്രമനുഭവിക്കുന്നവരുടേയും എണ്ണം ഇപ്പോഴത്തേതിന്‍റെ പകുതിയാക്കാമെന്ന് 1996 ല്‍ നടന്ന ലോകഭക്ഷ്യ സമ്മേളനത്തില്‍ വിവിധ രാഷ്ട്രതലവന്മാര്‍ തീരുമാനമെടുത്തിട്ടുണ്ട്.

Thursday, 10 October 2013

നോബൽ സമ്മാനം



ലോകത്തെ ഏറ്റവും അഭിമാനാർഹമായ പുരസ്‌കാരമാണ്‌ നോബൽ സമ്മാനം.നോബൽ പതക്കത്തിനും ബഹുമതി പത്രത്തിനു പുറമേ 10 മില്ല്യൺ സ്വീഡൻ ക്രോണ (2006-ലെ കണക്കു പ്രകാരം ഏതാണ്ട് 6 കോടി 26 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനത്തുകയും ജേതാവിനു ലഭിക്കുന്നു. ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം, സാഹിത്യം, സമാധാനപ്രവർത്തനങ്ങൾ, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ, ലോകത്ത്‌ മഹത്തായ സംഭാവനകൾ നൽകിയവർക്ക്‌ ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നൽകുന്ന പുരസ്‌കാരമാണ്‌ നോബൽ സമ്മാനം.


 നോബൽ സമ്മാനം 2013 അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 


Wednesday, 9 October 2013

ഒക്ടോബർ 10 ...ലോക കാഴ്ച ദിനം 
 എല്ലാ വഷവും ഒക്ടോബർ മാസം രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ച ദിനമായി ആചരിക്കുന്നു .
 ലോകത്തിലെ കോടിക്കണക്കിന് അന്ധർക്ക് കണ്ണുമാറ്റിവെച്ചാൽ കാഴ്ച ലഭിക്കും. അതുകൊണ്ട് തന്നെ ഭരണകൂടങ്ങൾ നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സാധാരണയായി ഒരാളുടെ മരണശേഷമാണ് കണ്ണ് പുനരുപയോഗത്തിനെടുക്കുക. ഭാരത സർക്കാർ നേത്രദാനം മഹാദാനം എന്ന ആപ്തവാക്യത്തോടെ നേത്രദാനം പ്രോത്സാഹിപ്പിക്കാൻ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. നേത്രദാനം ചെയ്യുന്ന ആളുടെ മരണശേഷം 6 മണിക്കൂറിനകം കണ്ണ് വേർപെടുത്തിയെടുത്ത് നേത്രബാങ്കിലേക്ക് മാറ്റുകയും അവിടെ നിന്ന് ആവശ്യമുള്ളവർക്ക് നൽകുകയുമാണ് ചെയ്യുന്നത്.
 നേത്രദാനം മഹാദാനം 
ഒക്ടോബർ 10.. ദേശീയ തപാൽ ദിനം 

 ചരിത്രാതീതകാലം മുതൽ തന്നെ വാർത്താവിനിമയത്തിന് ഭരണസംവിധാനങ്ങൾ പ്രത്യേക പരിഗണണ നൽകിപ്പോന്നിരുന്നു. വിളിച്ചുപറഞ്ഞും ചെണ്ടകൊട്ടിയറിച്ചും വാർത്തകൾ എത്തിച്ചുകൊടുത്തിരുന്ന പഴയകാലത്ത് തിരക്കുള്ള പൊതുവഴികളുടെ ഓരത്ത് ശിലാഫലകങ്ങൾ തയ്യാറാക്കിയും ഇക്കാര്യം സാധിച്ചു പോന്നു. പിന്നീട് പക്ഷികളേയും മൃഗങ്ങളേയും ഇതിനുപയോഗിക്കുകയുണ്ടായി. വാർത്താവിനിമയോപാധികൾ സംഘടിതമായും സാമാന്യജനങ്ങൾക്കു ഉപയോഗപ്പെടുന്ന മട്ടിലും രൂപപ്പെട്ടതോടെയാണു നാം ഇന്നു കാണുന്ന തപാൽ സംവിധാനം ഉടലെടുക്കുന്നത്. രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാനപ്രകാരം ഒക്ടോബർ 9 ലോകമെങ്ങും തപാൽ ദിനമായി ആചരിക്കുന്നു.
ഇ-മെയിൽ, മൊബൈൽ,ഇന്റർ നെറ്റ് തുടങ്ങിയവയുടെ വരവോടെ തപാലിന്റെ പ്രാധാന്യം നഷ്ടപ്പെട്ടിരിക്കുന്നു .

Monday, 7 October 2013

യുറിക്ക വിജ്ഞാനോത്സവം 2013 
 സ്കൂൾ തല മത്സരം ഒക്ടോബർ 9 
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ താഴെ തന്നിരിക്കുന്ന സി ഡി യിൽ നിന്നും ലഭിക്കും . 





 ഐസോണ്‍ വാല്നക്ഷത്രത്തെകുറിച്ചുള്ള ഈ സി. ഡി ഒന്ന് കണ്ടു നോക്കൂ ..